From Swedenborg's Works

 

ദിവ്യ സ്നേഹവും ജ്ഞാനവും #327

Study this Passage

  
/ 432  
  

327. കര്‍ത്താവിനാല്‍ സൃഷ്ടിക്കപ്പെട്ടവയെല്ലാം പ്രവൃത്തികളത്രെ; അവ ഓരോ ക്രമത്തിലും ഓരോ തരത്തിലും മനുഷ്യനോടുള്ള ബന്ധവുമായി താദാത്മ്യപ്പെട്ടുകൊണ്ട് മനുഷ്യനിലൂടെ കര്‍ത്താവിലേക്ക് എത്തിച്ചേരുന്നു; അവയുടെ ഉത്ഭവം അവിടെ നിന്നുതന്നെയാണല്ലൊ. ഇതെക്കുറിച്ച് ചില കാര്യങ്ങള്‍ നേരത്തെ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. സൃഷ്ടാവായ ദൈവത്തില്‍നിന്ന് പ്രവൃത്തികള്‍ അല്ലാതെ മറ്റൊന്നും രൂപഭാവങ്ങള്‍ ആര്‍ജ്ജിക്കുന്നില്ല (ദിവ്യസ്നേഹവും ജ്ഞാനവും 308); സര്‍വസൃഷ്ടവസ്തുക്കളുടേയും പ്രവൃത്തികള്‍ ക്രമാനുഗത തലത്തില്‍ ആരോഹണം ചെയ്ത്, ഏറ്റവും ബാഹ്യതലത്തില്‍ നിന്ന്, മനുഷ്യനിലൂടെ ദൈവത്തില്‍ എത്തിച്ചേരുന്നു; അവിടെയാണല്ലൊ അവയുടെയെല്ലാം സ്രോതസ് (ദിവ്യസ്നേഹവും ജ്ഞാനവും 65-68); സൃഷ്ടിയുടെ ലക്ഷ്യം രൂപഭാവങ്ങള്‍ ആര്‍ജ്ജിക്കുന്നത് ബാഹ്യതലങ്ങളില്‍ ആയിരിക്കും, സര്‍വ്വതും ദൈവത്തിലേക്കുതന്നെ മടങ്ങുന്ന, അവിടെ സാധര്‍മ്മ്യത നിലനില്‍ക്കുന്നു (ദിവ്യസ്നേഹവും ജ്ഞാനവും 167-172) സൃഷ്ടാവുമായി വിധേയപ്പെട്ടിരിക്കുന്നിടത്തോളം സൃഷ്ടവസ്തുക്കല്‍ പ്രവൃത്തികള്‍ ആയിരിക്കും (ദിവ്യസ്നേഹവും ജ്ഞാനവും 307) ദിവ്യത തീര്‍ച്ചയായും അതില്‍നിന്നു സൃഷ്ടിക്കപ്പെട്ട വസ്തുക്കളില്‍ നിലനില്‍ക്കുകയും രൂപഭാവങ്ങള്‍ ആര്‍ജ്ജിക്കുകയും ചെയ്യുന്നു (ദിവ്യസ്നേഹവും ജ്ഞാനവും 47-51). പ്രപഞ്ചത്തിലെ സര്‍വ്വ വസ്തുക്കളും അവയുടെ പ്രവൃത്തികള്‍ക്കനുസൃതമായി സ്വീകര്‍ത്താക്കളത്രെ, ഇത് ക്രമാനുഗതമായി വിവിധതലങ്ങളില്‍ തന്നെ ആയിരിക്കും (ദിവ്യസ്നേഹവും ജ്ഞാനവും 58). പ്രവൃത്തികളിലൂടെ വീക്ഷിക്കുന്നപക്ഷം പ്രപഞ്ചം എന്നത് ദൈവത്തിന്‍റെ ഒരു സ്വരൂപം തന്നെയാണുതാനും (ദിവ്യസ്നേഹവും ജ്ഞാനവും 59); അതേപോലെ പല വസ്തുക്കളും. ഇതില്‍നിന്ന് വ്യക്തമാകുന്നത് കര്‍ത്താവിനാല്‍ സൃഷ്ടിക്കപ്പെട്ട സര്‍വ്വ വസ്തുക്കളും പ്രവൃത്തികളാണെന്നും മനുഷ്യനുമായുള്ള ബന്ധത്തിന് ഉതകും വണ്ണം ക്രമാനുഗതമായി അവ വവിധതലങ്ങളില്‍ ആയിരിക്കുകയത്രെ; മനുഷ്യനിലൂടെ അവ ദൈവത്തോടുള്ള ബന്ധത്തിലും ആയിരിക്കും. കാരണം സ്രോതസ് ദൈവമാണല്ലൊ. ഇനി പ്രവര്‍ത്തികളെക്കുറിച്ച് വിശദമായി ചില കാര്യങ്ങള്‍ പറയേണ്ടതുണ്ട്.

  
/ 432  
  

From Swedenborg's Works

 

ദിവ്യ സ്നേഹവും ജ്ഞാനവും #217

Study this Passage

  
/ 432  
  

217. മുമ്പിലത്തെ അദ്ധ്യായത്തില്‍ ഏറ്റവും പുറമേയുള്ള തലം സമ്മിശ്രവും മുമ്പിലത്തെ തലങ്ങളുടെ വാഹകപാത്രവുമാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. ഇതില്‍നിന്നും തുടര്‍ന്നു മുമ്പിലത്തെ തലങ്ങള്‍ അവയുടെ ഏറ്റവും പുറമേയുള്ള തലങ്ങളില്‍ പൂര്‍ണ്ണ നിറവിലാണ്, കാരണം അവ അവയുടെ ഫലത്തിലും ഏതൊരു ഫലവും കാരണങ്ങളുടെ നിറവിലുമാണ്.

  
/ 432